കർണാടക നിയമസഭ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന ബില്ലിനെ പ്രതിഷേധങ്ങൾ ഉയരുന്നു.
ഉദ്യോഗസ്ഥർക്ക് വിപുലമായ അധികാരങ്ങൾ നല്കുന്ന ബില്ലിലെ വ്യവസ്ഥകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനമാണുയരുന്നത്.
ബില്‍ വൈകാതെ നിയമനിർമാണ സഭയിലും സർക്കാർ അവതരിപ്പിക്കും. ബിൽ ചർച്ചയില്ലാതെ പാസാക്കിയതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സഭാ നടപടികൾ കോൺഗ്രസ് ബഹിഷ്കരിച്ചു.
കോൺഗ്രസ് അംഗങ്ങളെ സഭയിൽ കൊണ്ടുവരുന്നതിനായി സഭാ നടപടികൾ കുറച്ചു നേരത്തേക്ക് സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കാഗേരി നിർത്തിവെച്ചെങ്കിലും ഫലം കണ്ടില്ല.
നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ യാതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതും നിയമം ദുരുപയോഗം ചെയ്യപ്പടാന്‍ കാരണമാകുമെന്നാണ് ഉയരുന്ന ആക്ഷേപം.